Vadakarapathy

Vadakarapathy വടകരപ്പതിക്കാരുടെ പ്രതികരണവേദി

ചരിത്രം

പശ്ചിമഘട്ടത്തിന്റെ ഓരത്തായി സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ കുറെ ‘പതികളും’ ‘പാറകളും’ ‘ചള്ള’കളുമായി അറിയപ്പെടുന്ന പ്രദേശമാണ് വടകരപ്പതി ഗ്രാമപഞ്ചായത്ത്. ‘വടകരപ്പതി ‘ എന്ന പേരില്‍ ഈ പഞ്ചായത്തില്‍ ഒരു സ്ഥലമോ പ്രദേശമോ ഇല്ല.17-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കൊങ്ങന്‍ പടയെ പരാജയപ്പെടുത്തിയതിന് പാലക്കാട് രാജാവ് കൊച്ചിരാജാവിന് ചിറ്റൂരിന്റെ തമിഴ്നാട് അതിര്‍ത്തിയില്‍ ഭൂമി പാരിതോഷികമാ

യി നല്‍കി. ഈ പ്രദേശങ്ങളില്‍ കൊങ്ങന്‍ പടയെ ചെറുക്കാന്‍ വേണ്ടിയാണ് ഭൂമി പതിച്ചു നല്‍കിയത്. ഇതില്‍ വടക്കേക്കരയില്‍ പതിച്ചു നല്‍കിയത് വടകരപ്പതി എന്നറിയപ്പെടുന്നു. ‘പതി ‘ എന്നാല്‍ ‘ഊര്’ എന്ന അര്‍ത്ഥത്തില്‍ വടക്കേകരയിലുള്ള പതികള്‍ വടകരപ്പതികള്‍ എന്നും പറയപ്പെടുന്നു. വനപ്രദേശമായിരുന്ന ഇവിടത്തെ പൂര്‍വികര്‍ മലയന്മാരായിരുന്നു. കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും തമിഴ്നാട്ടിലെ ദിണ്ടിക്കല്‍, പുതുക്കോട്ട, തൃച്ചി എന്നിവിടങ്ങളില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ് ഇവിടത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ളീങ്ങളും. സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടത്തിലാണ് ഇവിടെ ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ചെറിയ പ്രതികരണങ്ങള്‍ ഉണ്ടായിത്തുടങ്ങിയത്. സ്വാതന്ത്ര്യസമര പോരാളികളായിരുന്ന ആര്‍.എം.മനക്കലാത്ത്, മത്തായി മാഞ്ഞൂരാന്‍ എന്നിവര്‍ ഇവിടത്തെ ഉള്‍പ്രദേശങ്ങളില്‍ ഒളിവിലിരുന്നിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരഘട്ടത്തില്‍ അയിത്താചാരങ്ങള്‍ക്കെതിരെ പോരാടിയ സി.എസ്.മണി, ധനവൈദ്യര്‍, സന്ധ്യാ മണികാരര്‍, കുപ്പാണ്ടി മാസ്റ്റര്‍ എന്നിവര്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഒരാളെ, പ്രവേശനം നിഷേധിച്ചിരുന്ന ചായക്കടയില്‍ കയറ്റിയത് സാമൂഹ്യരംഗത്ത് വലിയ പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. 1962-63-ല്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ഉണ്ടായ പണിമുടക്ക് ആദ്യത്തെ പോരാട്ടമായി അറിയപ്പെടുന്നു. കുരിയാര്‍കുറ്റി-കാരപ്പാറ പദ്ധതിക്കു വേണ്ടി വടകരപ്പതി പഞ്ചായത്തിലെ ചുണ്ണാമ്പുക്കല്‍ തോട് എന്ന സ്ഥലത്ത് 1978-ല്‍ നടന്ന വഴിതടയല്‍ സമരം സ്മരണീയമാണ്.പഞ്ചായത്തില്‍ തമിഴും മലയാളവും കലര്‍ന്ന ഒരു സമ്മിശ്ര സംസ്കാരമാണ് കണ്ടുവരുന്നത്. ഇവിടത്തെ ജനത രണ്ടു ഭാഷയും ഒരുപോലെ കൈകാര്യം ചെയ്യുന്നു. ആഘോഷങ്ങളിലും ഈ ഒരുമ എടുത്തുപറയേണ്ടതാണ്. ലൈബ്രറി, ക്ളബുകള്‍ എന്നിവ ഒരു കാലത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. കബഡി, ഫുട്ബോള്‍ എന്നിവയുടെ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കബഡിയില്‍ ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളില്‍ അംഗീകാരം നേടിയ പഞ്ചായത്താണിത്.



വടകരപ്പതി - 2010

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ ചിറ്റൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്താണ് വടകരപ്പതി ഗ്രാമപഞ്ചായത്ത്. 1950-ല്‍ രൂപീകൃതമായ ഈ പഞ്ചായത്തിന് 49.51 ച.കി.മീ. വിസ്തൃതിയുണ്ട്. 28779 വരുന്ന ജനസംഖ്യയില്‍ 66.26% പേര്‍ സാക്ഷരത കൈവരിച്ചവരാണ്. 750 പൊതുകിണറുകളും 1640 പൊതുകുടിവെള്ളടാപ്പുകളും പഞ്ചായത്ത് നിവാസികള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിലെ പൊതുവിതരണ മേഖലയില്‍ 14 റേഷന്‍ കടകള്‍ പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്തിലെ രാത്രി യാത്ര സുഗമമാക്കാന്‍ ആയിരത്തിലധികം തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്ത് പാലക്കാട് ചുരത്തിന്റെ വടക്കുകിഴക്ക് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കൂടി ഒഴുകുന്ന വരട്ടിയാര്‍ പുഴയും വടക്കേ അതിര്‍ത്തിയില്‍ കൂടി ഒഴുകുന്ന വാളയാര്‍ പുഴയുമാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍. നെല്ല്, കരിമ്പ്, തെങ്ങ്, പച്ചക്കറികള്‍, മത്സ്യകൃഷി തുടങ്ങിയവയാണ് ഇന്ന് കൃഷി ചെയ്തുവരുന്ന വിളകള്‍. 18 പൊതുകുളങ്ങള്‍ ഈ പ്രദേശത്തെ കാര്‍ഷികപുരോഗതിക്ക് സഹായകരമാണ്.1956-ല്‍ നല്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചിന്‍ കെമിക്കല്‍സ് ആയിരുന്നു പഞ്ചായത്തിലെ ആദ്യത്തെ വ്യവസായസ്ഥാപനം. ഇന്ന് വ്യാവസായികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വന്‍കിട സ്ഥാപനങ്ങള്‍ ഷുഗര്‍ ഫാക്ടറിയും, മില്‍ക്ക് ഡയറി ഫാക്ടറിയുമാണ്. പഞ്ചായത്തിലെ പെട്രോള്‍ ബങ്ക് സ്ഥിതി ചെയ്യുന്നത് മേനോന്‍പാറയിലാണ്. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വളരെയേറെ സാധ്യതകളുള്ള ഒരുപഞ്ചായത്താണ് വടകരപ്പതി.1913-ല്‍ ഒരു പ്രാഥമികവിദ്യാലയമായി തുടങ്ങിയ ഇന്നത്തെ കോഴിപ്പാറ ഹൈസ്കൂള്‍ ആരംഭിച്ചതോടെയാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് പഞ്ചായത്തില്‍ തുടക്കം കുറിച്ചത്. 2010-ല്‍ എത്തിനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 5 സ്കൂളുകളും സ്വകാര്യമേഖലയില്‍ 3 സ്കൂളുകളും പ്രവര്‍ത്തിക്കുന്നു.മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി വടകരപ്പതിയില്‍ സ്ഥിതി ചെയ്യുന്നു. സഹകരണമേഖലയില്‍ രണ്ടു സര്‍വ്വീസ് സഹകരണ ബങ്കുകള്‍ കോഴിപ്പാറ, മേനോന്‍പാറ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ദേശസാല്‍കൃതബാങ്കായ കാനറാബാങ്കിന്റെ ഒരുശാഖ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഒരു കമ്മ്യൂണിറ്റിഹാളും ഒരു സ്വകാര്യ കല്യാണമണ്ഡപവും ഈ പഞ്ചായത്തില്‍ നിലവിലുണ്ട്. വൈദ്യുതിബോര്‍ഡിന്റെ ഓഫീസ് വേലന്താവളത്തും വില്ലേജ് ഓഫീസുകള്‍ വടകരപ്പതി, ഒയിലപ്പതി എന്നിവിടങ്ങളിലും സ്ഥിതി ചെയ്യുന്നു. കാര്‍ഷികരംഗത്തെ പുരോഗതിക്കായി കൃഷി ഭവന്‍ വടകരപ്പതിയില്‍ നിലകൊള്ളുന്നു. ആറ് തപാല്‍ ഓഫീസുകള്‍ പഞ്ചായത്തിന്റെ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു. ബി.എസ്.എന്‍.എല്‍-ന്റെ ടെലിഫോണ്‍ എക്സ്ചേഞ്ച് ചുണ്ണാമ്പുക്കല്‍തോട് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു.തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന ഈ പഞ്ചായത്തിലെ റോഡുകള്‍ യാത്രാസൌകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ വികസനപദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗതസൌകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. സംസ്ഥാനപാത 27 പഞ്ചായത്തിലൂടെ കടന്നുപോകുന്നു. വിദേശയാത്രകള്‍ക്കായി പഞ്ചായത്തുനിവാസികള്‍ ആശ്രയിക്കുന്നത് കോയമ്പത്തൂര്‍ വിമാനത്താവളത്തെയാണ്. പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ പൊള്ളാച്ചിയാണ്. തുറമുഖമെന്ന നിലയില്‍ കൊച്ചിതുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത്. വേലന്താവളം ബസ് സ്റ്റാന്റ് ആണ് പഞ്ചായത്തിലെ റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാനസ്ഥലം. പഞ്ചായത്തിനോടു ഏറ്റവും അടുത്തുള്ള ജലഗതാഗതകേന്ദ്രം കൊച്ചിയാണ്. മേനോന്‍പാറപാലം, പളനിയാറ് പാലം എന്നിവ ഇവിടുത്തെ പ്രധാന പാലങ്ങളാണ്.പഞ്ചായത്തിലെ പ്രധാനവ്യാപാരകേന്ദ്രങ്ങളാണ് തക്കാളി മാര്‍ക്കറ്റ്, കോഴി ഫാം എന്നിവ. എലിപ്പാറയില്‍ ഓരോ മാര്‍ക്കറ്റും ചന്തയും സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിനു സ്വന്തമായി ഒരു ഷോപ്പിംഗ് കോംപ്ളക്സുമുണ്ട്.ഈ പഞ്ചായത്തില്‍ തമിഴും, മലയാളവും കലര്‍ന്ന ഒരു പ്രത്യേക സംസ്കാരമായതുകൊണ്ട് ഇവിടുത്തെ ജനത രണ്ടുഭാഷയും ഒരുപോലെ കൈകാര്യം ചെയ്യുന്നു. ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ളാം എന്നിവയാണ് പ്രധാനമതവിഭാഗങ്ങള്‍. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 50 ക്ഷേത്രങ്ങളും, 35 ക്രിസ്ത്യന്‍ പള്ളികളും, 4 മുസ്ളീം പള്ളികളും പഞ്ചായത്തിന്റെ അങ്ങിങ്ങായി നിലകൊള്ളുന്നു. ക്രിസ്ത്യന്‍ ആഘോഷപരിപാടിയായ തേരും തമിഴ്നാടിന്റെ ഉത്സവാചാരപ്രകാരം നടത്തുന്ന മാരിയമ്മന്‍ പൊങ്കലും ഈ പഞ്ചായത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിലെ ജനങ്ങള്‍ തമിഴ്നാടിന്റെയും കേരളത്തിന്റെയും ഉത്സവങ്ങള്‍ ഒരുപോലെതന്നയാണ് ആഘോഷിക്കുന്നത്. മുന്‍പഞ്ചായത്ത് പ്രസിഡന്റ് ഐ.എക്സ്.എം.ലൂയിസ് ഈ പഞ്ചായത്തിലെ മണ്‍മറഞ്ഞുപോയ പ്രതിഭയാണ്. ഗവ.ആശുപത്രി, സഹകരണബാങ്ക് എന്നീ സ്ഥാപനങ്ങള്‍ക്കുവേണ്ടി സ്ഥലം ദാനമായി നല്‍കിയ സന്തലിംഗ കൌണ്ടര്‍ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്. കലാ-കായികരംഗങ്ങളുടെ ഉന്നമനത്തിനായി ഏഴോളം ക്ളബ്ബുകള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ആയുര്‍വേദ മേഖലയില്‍ രണ്ട് സ്വകാര്യ സ്ഥാപനങ്ങളും പി.എച്ച്.സിയുടെ ഒരു സബ് സെന്റര്‍ ഒയിലപ്പതിയിലും സ്ഥിതി ചെയ്യുന്നു.

மேஜிக்... மேஜிக்...🎩✨  வடகரப்பதி பஞ்சாயத்து அதிகாரிகளின் ஸ்பெஷல் மேஜிக்!  |  മാജിക്... മാജിക്... വടകരപ്പതി പഞ്ചായത്തിലെ ...
21/04/2026

மேஜிக்... மேஜிக்...🎩✨ வடகரப்பதி பஞ்சாயத்து அதிகாரிகளின் ஸ்பெஷல் மேஜிக்! | മാജിക്... മാജിക്... വടകരപ്പതി പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ വക സ്പെഷ്യൽ മാജിക്! 🎩✨

ஒரு வீடு கட்ட பிளான் வேணுமா? வேண்டாம்!
பெர்மிட் (Permit) வேணுமா? தேவையே இல்லை!
எல்லையை மதிக்கணுமா? அதெல்லாம் வேணாம்,
செவுத்தோட ஒட்டியே கட்டலாம்!
ஒரு சோக் பிட் (Soak Pit) ஆவது வேண்டாமா? அதெல்லாம் எதுக்கு!

இதெல்லாம் இல்லாட்டினா கூட வடகரப்பதி பஞ்சாயத்துல வீட்டுக்கு நம்பர் கிடைக்கும்! பத்தாத குறைக்கு மேல ஒரு எக்ஸ்ட்ரா மாடி கட்டினா, அதுக்கு வரியும் கட்ட வேண்டாம். அரசாங்கத்துக்கு சேர வேண்டிய வருமானம் போனா என்ன, நம்ம அதிகாரிகளுக்கு 'வருமானம்' வந்தா போதாதா! எப்படி இருக்கு இந்த ஊழல் வித்தை? 🪄😂

ஆனா எல்லா ஆட்டத்துக்கும் ஒரு முடிவு இருக்குல்ல! எந்த விதியையும் மதிக்காம நீளிப்பாரை வார்டு 1/501 நம்பர் கட்டிடத்திற்கு நம்பர் கொடுத்தது சம்பந்தமா விசாரணை செஞ்சு, கடுமையான ஆக்ஷன் எடுக்க உள்ளாட்சி துறை பிரின்சிபல் டைரக்டர் அதிரடி உத்தரவு பிறப்பித்துள்ளார்.

மக்களை முட்டாளாக்கும் இந்த 'வித்தைக்காரர்கள்' இப்போவாவது சிக்குவாங்களா? பொறுத்திருந்து பார்ப்போம்! 🍿👀
(உத்தரவின் நகல் கீழே) 👇

ഒരു വീട് വെക്കാൻ പ്ലാൻ വേണോ? വേണ്ട!നിർമ്മാണാനുമതി (Permit) വേണോ? വേണ്ടേ വേണ്ട!
അതിർത്തി വിട്ട് പണിയണമെന്ന നിയമം പാലിക്കണോ? ഹേയ്,
മതിലിൽ മുട്ടിത്തന്നെ പണിയാം!
ഒരു സോക്ക് പിറ്റ് എങ്കിലും വേണ്ടേ? അയ്യേ,
അതൊക്കെ എന്തിനാ!

ഇതൊന്നുമില്ലെങ്കിലും വടകരപ്പതി പഞ്ചായത്തിൽ വീടിന് നമ്പർ കിട്ടും! പോരാത്തതിന് മുകളിൽ അനധികൃതമായി ഒരു നില കൂടി പണിതാൽ അതിന് ടാക്സും അടക്കേണ്ട. സർക്കാരിന് കിട്ടേണ്ട വരുമാനം പോയാലെന്താ, നമ്മുടെ ഉദ്യോഗസ്ഥർക്ക് 'വരുമാനം' കിട്ടിയാൽ പോരെ! എങ്ങനെയുണ്ട് ഈ അഴിമതി മാന്ത്രിക വിദ്യ? 🪄😂

എന്നാൽ എല്ലാ കളിക്കും ഒരു അവസാനമുണ്ട്! ചട്ടലംഘനങ്ങൾ നടത്തി നീളിപ്പാറ വാര്‍ഡ്‌ 1/501 നമ്പർ കെട്ടിടത്തിന് നമ്പർ അനുവദിച്ചതിലെ വൻ അഴിമതിയും ഔദ്യോഗിക കൃത്യവിലോപവും അന്വേഷിച്ച് കർശന നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിട്ടിരിക്കുകയാണ്.

ജനങ്ങളെ വിഡ്ഢികളാക്കുന്ന ഈ 'മാന്ത്രികർ' ഇനിയെങ്കിലും കുടുങ്ങുമോ? അതോ പഴയതുപോലെ മുങ്ങുമോ? നമുക്ക് കണ്ടറിയാം! 🍿👀

(ഉത്തരവിന്റെ കോപ്പി താഴെ) 👇

17/04/2026

കോടതിയിൽ "മണമില്ല" എന്ന് കള്ളം പറഞ്ഞ കമ്പനിയുടെ മുഖമൂടി വടകരപ്പതിക്കാർ അർദ്ധരാത്രി വലിച്ചുകീറിയപ്പോൾ! 🔥 വീഡിയോ കണ്ടുനോക്കൂ...
🚨 நீதிமன்றத்தில் "துர்நாற்றம் இல்லை" என்று பொய் சொன்ன கம்பெனியின் முகமூடியை நள்ளிரவில் கிழித்தெறிந்த வடகரப்பதி மக்கள்! 🔥 வீடியோவைப் பாருங்கள்...

അഴിമതിരഹിത സമൂഹം വടകരപ്പതി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാർ ഒറ്റക്കെട്ടായി തെരുവിലിറങ്ങിയ ആ അർദ്ധരാത്രിയുടെ നേർചിത്രം യു.ടി.വി (UTV) ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പുഴുവരിച്ച മത്സ്യമാലിന്യങ്ങളുമായി നമ്മുടെ ഊരിനു നടുവിലൂടെ വന്ന കണ്ടെയ്നർ ലോറി നമ്മൾ തടഞ്ഞപ്പോൾ പുറത്തുവന്ന ആ 'സുഗന്ധം' ചില്ലറയല്ല! "ഈ കമ്പനിക്ക് മണമില്ല, പുകയില്ല, എല്ലാം ജനങ്ങളുടെ തോന്നലാണ്" എന്ന് ഹൈക്കോടതിയിൽ വരെ ന്യായീകരിച്ച ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ആ നാറ്റം സഹിക്കാനാവാതെ അവിടെക്കിടന്ന് ഛർദ്ദിക്കേണ്ടി വന്നു! സ്വന്തം നാട്ടുകാരെ കാശിനുവേണ്ടി ഒറ്റിക്കൊടുത്തവർക്കുള്ള പ്രകൃതിയുടെ മറുപടിയാണിത്. 🤣🤢

ഫാക്ടറീസ് വകുപ്പിന്റെ ലൈസൻസോ, ഭൂജല വകുപ്പിന്റെ അനുമതിയോ ഇല്ലാതെയാണ് ഈ റെഡ് കാറ്റഗറി കമ്പനി നമ്മുടെ കുടിവെള്ളവും ജീവവായുവും മുട്ടിക്കുന്നത്. നമ്മുടെ കുട്ടികൾക്ക് ശ്വാസം മുട്ടുന്നു, ജനങ്ങൾക്ക് സ്വന്തം വീട്ടിലിരുന്ന് ഒരുനേരത്തെ ഭക്ഷണം പോലും കഴിക്കാൻ കഴിയുന്നില്ല. ഇതിനെതിരെ നമ്മൾ വിവരാവകാശ (RTI) നിയമപ്രകാരം ശേഖരിച്ച സർക്കാർ രേഖകളുടെ അടിസ്ഥാനത്തിൽ നിയമപോരാട്ടം ശക്തമായി തുടരുകയാണ്.

കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 233 പ്രകാരം അടിയന്തരമായി ഈ അനധികൃത കമ്പനിക്ക് 'സ്റ്റോപ്പ് മെമ്മോ' (Stop Memo) നൽകാൻ അധികാരികൾ തയ്യാറാകണം. അല്ലാത്തപക്ഷം ഇതൊരു വലിയ ജനകീയ പ്രക്ഷോഭമായി മാറും.

മുഴുവൻ വടകരപ്പതിക്കാരും ഈ വാർത്താ വീഡിയോ കാണുക, പരമാവധി ഷെയർ ചെയ്ത് ഈ അനീതിക്കെതിരെ പ്രതികരിക്കുക! ✊

ஊழலற்ற சமூகம் வடகரப்பதி மக்கள் கூட்டமைப்பின் தலைமையில் மக்கள் ஒன்றிணைந்து நள்ளிரவில் நடத்திய மாபெரும் போராட்டத்தின் நேரடி காட்சிகள் இதோ, UTV செய்திகளில்.

புழுக்களோடு வந்த மீன் கழிவு கண்டெய்னர் லாரியை நாம் தடுத்து நிறுத்தியபோது அதிலிருந்து வந்த அந்த 'சுகந்த மணம்' கொஞ்சநஞ்சமல்ல! "இந்த கம்பெனியில் வாசனையே இல்லை, மாசும் இல்லை" என்று உயர்நீதிமன்றம் வரை சென்று நியாயப்படுத்திய அதிகாரிகளும் மக்கள் பிரதிநிதிகளும் அந்த நாற்றம் தாங்க முடியாமல் அங்கேயே வாந்தி எடுக்க வேண்டியதாயிற்று! சொந்த ஊர் மக்களைக் காசுக்காகக் காட்டிக்கொடுத்தவர்களுக்கு இயற்கை கொடுத்த பதிலடி இது. 🤣🤢

முறையான தொழிற்சாலை உரிமமோ (Factory License), நிலத்தடி நீர் துறையின் அனுமதியோ இல்லாமல் நமது குடிநீரையும் மூச்சுக்காற்றையும் இந்த ரெட் கேட்டகிரி கம்பெனி நாசமாக்குகிறது. நம் குழந்தைகள் மூச்சுத் திணறுகிறார்கள், சொந்த வீட்டில் நிம்மதியாக ஒருவேளை உணவு கூட உட்கொள்ள முடியவில்லை. RTI ஆவணங்கள் மற்றும் சரியான ஆதாரங்களுடன் இதற்கெதிரான நமது சட்டப் போராட்டம் வலுவாகத் தொடர்கிறது.

கேரளா பஞ்சாயத்து ராஜ் சட்டம் 233ன் படி உடனடியாக இந்த சட்டவிரோத ஆலைக்கு 'ஸ்டாப் மெமோ' (Stop Memo) வழங்க அதிகாரிகள் முன்வர வேண்டும். இல்லையெனில் இது மாபெரும் மக்கள் போராட்டமாக வெடிக்கும்.

வடகரப்பதி மக்கள் அனைவரும் இந்தச் செய்தி வீடியோவைப் பாருங்கள், முடிந்தவரை ஷேர் செய்து இந்த அநீதியைத் தட்டிக்கேளுங்கள்! ✊

വീഡിയോ ലിങ്ക്: https://youtu.be/4aDIaOMUrT8

17/04/2026

🚨 உண்மை ஒருபோதும் உறங்காது! உயர்நீதிமன்றத்தையே ஏமாற்ற நினைத்த கம்பெனியின் சாயம் வெளுத்தது! 🚨

இன்றைய 'சுப்ரபாதம்' (Suprabhaatham) நாளிதழில் நமது மாபெரும் மக்கள் போராட்டத்தின் உண்மை நிலை செய்தியாக வெளிவந்துள்ளது.

வடகரப்பதியில் எந்த அனுமதியும் இன்றி செயல்படத் துடிக்கும் தனியார் மீன் கழிவு தொழிற்சாலைக்கு, நள்ளிரவில் துர்நாற்றம் வீசும் கழிவுகளை ஏற்றி வந்த கண்டெய்னர் லாரியை (KL 02 BV 0288) கிணர்ப்பள்ளம் சந்திப்பில் ஊர் மக்கள் சிறைபிடித்தனர். "எங்கள் கம்பெனியில் வாசனையே இல்லை" என்று நீதிமன்றத்தில் பொய் அறிக்கை கொடுத்தவர்களின் வண்டியில் இருந்து வந்த துர்நாற்றத்தை அங்கு வந்த போலீசாராலும் மக்கள் பிரதிநிதிகளாலும் கூட தாங்க முடியவில்லை! மக்கள் விடிய விடிய நள்ளிரவு முழுவதும் வண்டிக்கு காவல் காத்ததையடுத்து, அந்த லாரியை போலீசார் திருப்பி அனுப்பினர்.

இந்தச் செய்தித்தாள் சுட்டிக்காட்டியுள்ள மிக முக்கியமான சட்டபூர்வமான விஷயம்:

தேர்தல் நடத்தை விதிகளைக் காரணம் காட்டி வடகரப்பதி பஞ்சாயத்து நிர்வாகம் இந்த பிரச்சனையில் இருந்து தப்பிக்க முடியாது.

பொது மக்களின் சுகாதாரத்திற்கும் உயிருக்கும் அச்சுறுத்தல் ஏற்படும் இதுபோன்ற சூழ்நிலைகளில், தனது சட்டபூர்வமான சிறப்பு அதிகாரத்தை (Discretionary Power) பயன்படுத்தி உடனடியாக கம்பெனிக்கு 'ஸ்டாப் மெமோ' (Stop Memo) வழங்க வடகரப்பதி பஞ்சாயத்து செயலாளருக்கு முழு அதிகாரம் உள்ளது.

உடனடி நடவடிக்கை எடுக்காவிட்டால் மாபெரும் மக்கள் போராட்டம் வெடிக்கும் என ஊர் மக்கள் எச்சரித்துள்ளனர். சட்டம் சாதாரண மக்களுக்குத் தெரியாது என்று நினைத்து காசு சம்பாதிக்க நினைப்பவர்களுக்கு இது ஒரு பாடம்!

மக்களின் விழிப்புணர்வே நமது பலம்! ஊழலுக்கு எதிரான நமது போராட்டத்தின் இந்த வெற்றியை அனைவருக்கும் பகிருங்கள்! ✊

15/04/2026

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

15/04/2026
14/04/2026

വടകരപ്പതിയിൽ 'മണമില്ലാത്ത' ഫാക്ടറിയുടെ മാലിന്യവണ്ടി അർദ്ധരാത്രി നാട്ടുകാർ തടഞ്ഞു!

ഹൈക്കോടതിയിൽ മലിനീകരണമില്ലെന്ന് വ്യാജരേഖ നൽകി സ്റ്റോപ്പ് മെമ്മോ റദ്ദാക്കിയ വടകരപ്പതിയിലെ 'സഞ്ചാരി ഓഷ്യാനിക്' ഫിഷ് മീൽ ഫാക്ടറിയുടെ കള്ളക്കളി നാട്ടുകാർ കയ്യോടെ പിടികൂടി. അതിരൂക്ഷമായ ദുർഗന്ധം വമിക്കുന്ന മത്സ്യമാലിന്യങ്ങളുമായി ഇന്നലെ രാത്രി ഫാക്ടറിയിലേക്ക് വന്ന കൂറ്റൻ കണ്ടെയ്നർ ലോറി (KL 02 BV 0288) കിണർപ്പള്ളം ജംഗ്ഷനിൽ വെച്ച് വൻ ജനാവലി തടഞ്ഞു നിർത്തി. രാത്രി മുഴുവൻ നാട്ടുകാർ വാഹനത്തിന് കാവൽ നിൽക്കുകയായിരുന്നു.

ഫാക്ടറി ലൈസൻസോ ഭൂജല വകുപ്പിന്റെ അനുമതിയോ ഇല്ലാതെയാണ് കമ്പനി പ്രവർത്തിക്കാൻ ശ്രമിക്കുന്നത്. കമ്പനിക്ക് പുറത്ത് രൂക്ഷമായ ദുർഗന്ധമുണ്ടായിരുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോർഡും (KSPCB), ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഡി.എം.ഒ-യും നൽകിയ റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് ഇന്നലത്തെ സംഭവം. കോടതിയിൽ കമ്പനി നടത്തിയ വാദങ്ങളെല്ലാം പൊളിയുന്നതാണ് നാട്ടുകാരുടെ ഈ ഇടപെടൽ.

കമ്പനിക്കെതിരെ അന്തിമ തീരുമാനമെടുക്കാൻ വടകരപ്പതി പഞ്ചായത്ത് ഭരണസമിതി യോഗം ചേരാനിരിക്കെയാണ് ഈ കൊടും നിയമലംഘനം നടന്നിരിക്കുന്നത്. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയായ, ലൈസൻസുകളില്ലാത്ത ഈ റെഡ് കാറ്റഗറി കമ്പനിക്കെതിരെ അടിയന്തരമായി പഞ്ചായത്ത് പുതിയ 'സ്റ്റോപ്പ് മെമ്മോ' നൽകണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

(കൂടുതൽ വാർത്തകൾക്കായി ഷെയർ ചെയ്യുക)

Address

Kozhinjampara
678557

Alerts

Be the first to know and let us send you an email when Vadakarapathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vadakarapathy:

Share

Category