13/06/2025
വന്യജീവി ആക്രമണം തടയാൻ കേന്ദ്ര വനം നിയമം ഭേദഗതി ചെയ്യാതെ മറ്റൊരു മാർഗ്ഗവുമില്ല എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. 28 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുള്ള ഈ രാജ്യത്ത് നിയമം ഭേദഗതി ചെയ്യുന്നത് വരെ മനുഷ്യൻ കൊല്ലപ്പെട്ടോട്ടെ എന്നാണോ സർക്കാരിന്റെ സമീപനം. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയുക എന്നതാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. അതിന് ന്യൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി വന്യമൃഗങ്ങളെ നിരീക്ഷിക്കാനും കാട്ടിൽ തന്നെ നിലനിർത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയും. സംസ്ഥാന സർക്കാർ ന്യൂതന സങ്കേതങ്ങൾ തേടുന്നില്ല എന്ന് മാത്രമല്ല, പരമ്പരാഗത രീതികൾ പോലും ഉപേക്ഷിച്ച് കേന്ദ്ര നിയമഭേദഗതിയുടെ പേരിൽ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. എ. പി. അനിൽ കുമാർ എം. എൽ. എ. യ്ക്ക് വനം വകുപ്പ് നിയമസഭയിൽ നൽകിയ മറുപടി ചേർക്കുന്നു. വന്യ മൃഗങ്ങളെ കൊണ്ട് ജീവിക്കാൻ കഴിയാതെ ഒരു ജനത ഭീതിയുടെ നിഴലിൽ നിൽക്കുമ്പോൾ ഈ കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ പിണറായി സർക്കാർ വന്യ മൃഗങ്ങളെ തടയാൻ സ്വീകരിക്കുന്ന നടപടികൾക്ക് ചിലവാക്കിയ തുകയാണ് കാണേണ്ടത്. എഴോളം ജില്ലകളിൽ കാട്ടാന ആക്രമണങ്ങൾ ദിനേന നടക്കുമ്പോൾ രണ്ട് ലക്ഷം രൂപയ്ക്ക് സംസ്ഥാനത്ത് ആന പ്രതിരോധ മതിൽ നിർമ്മിച്ചവരാണ് ഇവർ. മുഖ്യമന്ത്രിയുടെ കാലി തൊഴുത്തിന് അരക്കോടിയോളം രൂപ ചിലവാക്കിയവരാണ്. നിങ്ങൾ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും. ഒളിച്ചോടാൻ അനുവദിക്കില്ല