06/21/2026
ഗജപോക്കിരിയുടെ അവസാനത്തിൽ രവി അപകടങ്ങളുടെ ലോകത്തിൽ നിന്ന് മാറി ഒരു സാധാരണ ജോലി സ്വീകരിക്കുന്നു. 25,000 രൂപ ശമ്പളമുള്ള ജോലി സ്വീകരിക്കുന്ന ആ രംഗമാണ് സിനിമയുടെ ക്ലൈമാക്സ്. 1,500 കോടി രൂപയുടെ ലോകത്തിൽ ജീവിച്ച വ്യക്തി ഒടുവിൽ ചെറിയ സാലറി വാങ്ങി ജീവിക്കുന്നതാണ് നല്ലതെന്നു തിരിച്ചറിയുന്നു. തുടർന്ന് മനഃസമാദാനമുള്ള ഒരു ജീവിതത്തിലേക്ക് മാറുന്നു. നിരന്തരമായ തിരക്കുകളും ഉത്തരവാദിത്തങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്തിൽ മനസ്സമാധാനം വളരെ പ്രധാനപെട്ടതാണ്.
പ്രകൃതിയുടെ സൗന്ദര്യം ഉൾക്കൊള്ളാൻ കഴിയുന്ന മികച്ച മാർഗമാണ് ഔട്ട്ഡോർ ഫോട്ടോഗ്രഫി. ശാന്തമായ ജലാശയവും തണൽ മരങ്ങളും നടപ്പാതകളും ഓരോ ചിത്രത്തിനും വ്യത്യസ്തമായ സൗന്ദര്യം നൽകുന്നു. വളഞ്ഞ ബെഞ്ചിൽ എടുത്ത ചിത്രത്തിന് ഞാൻ ഒരു പ്രൊഫഷണൽ ലുക്ക് നൽകി. ഈ ചിത്രം എന്നെ ഗജപോക്കിരിയിലെ “ഡെത്ത് ലുക്ക്” ഫോട്ടോഗ്രാഫ് ഓർമപ്പെടുത്തി. ഗജപോക്കിരിയിലെ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളിലൊന്നാണ് അല്ലു അർജുൻ അവതരിപ്പിച്ച രവി നാരായണൻ കാറിന്റെ സീറ്റിൽ ഇരുന്ന് നൽകുന്ന “ഡെത്ത് ലുക്ക്”.
വലിയ മരത്തിന്റെ തണലിൽ എടുത്ത ചിത്രം തണലിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മരത്തിന്റെ ഇലകൾ സൂര്യപ്രകാശത്തെ തടഞ്ഞു തണൽ നൽകുന്നു. ഇത്തരം ചിത്രങ്ങൾ കാണുന്നവരുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്നു. ബെഞ്ചിലെ ചിത്രവും, തടാകം പശ്ചാത്തലമായ സെൽഫിയും, നടപ്പാതയിലെ ചിത്രവും എല്ലാം ഫോട്ടോഗ്രഫിയുടെ വ്യത്യസ്ത സാധ്യതകളെ ചൂണ്ടിക്കാട്ടുന്നു.